Saturday 25 February, 2012

സെക്രട്ടേറിയറ്റ് തെക്കേ ഗേറ്റിനടുത്തുള്ള ട്രാഫിക് ലൈറ്റ്

തിരുവനന്തപുരം സെക്രട്ടേറിയറ്റിനടുത്തുള്ള ട്രാഫിക് ലൈറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്കുറവാണെനിക്കിവിടെ പറയാനുള്ളത്.  അവിടെ മുന്നു റോഡുകളാണ് സംഗമിക്കുന്നത്.  (1) പുളിമൂട്-സ്റ്റാച്യൂ, (2) സ്റ്റാച്യൂ-പുളിമൂട്, (3) സെക്രട്ടേറിയറ്റ് തെക്ക്-എം.ജി.റോഡ്.  ഇതില്‍ പുളിമൂട് സ്റ്റാച്യൂ,അല്ലെങ്കില്‍ സ്റ്റാച്യൂ-പുളിമൂട് റോഡിലെ സിഗ്നല്‍ ചുവപ്പാകുമ്പോള്‍ സെക്രട്ടേറിയറ്റ് തെക്ക് - എം.ജി.റോഡ് പച്ചയാകുന്നില്ല.  ആ സമയം എം.ജി.റോഡിലെ പെഡസ്ട്രിയന്‍ ക്രോസിംഗില്‍ കാല്‍നടക്കാര്‍ക്കുള്ള പച്ച ലൈറ്റ് തെളിയുകയാണ് ചെയ്യുന്നത്.  എന്നാല്‍ ഭൂരിപക്ഷം വാഹനങ്ങളും ഈ സമയം എം.ജി.റോഡിലേക്ക് കടക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യും. മിക്കപ്പോഴും ട്രാഫിക് പോലീസ് നില്‍ക്കവേയാണ് ഈ അതിക്രമം.  ആ സമയം ഇങ്ങനെ കടക്കുന്ന വാഹനങ്ങളുടെ മുന്പില്‍ ചുവന്ന ലൈറ്റാണ് കത്തിയിരിക്കുന്നത്.  അവര്‍ അത് ശ്രദ്ധിക്കുന്നതേയില്ല.  ആരെങ്കിലുമൊരാള്‍ അത് ശ്രദ്ധിച്ച് കാത്ത് നിന്നുപോയാല്‍ പിറകെയുള്ളവരുടെ മുഴുവന്‍ ഹോണടിയും ചീത്തവിളിയും കേള്‍ക്കേണ്ടിവരും.  പെഡസ്ട്രിയന്‍ ക്രോസിംഗിനുള്ള സമയം കഴിയുമ്പോള്‍ സെക്രട്ടേറിയറ്റ് തെക്ക് - എം.ജി.റോഡ് പച്ചയാകുന്നു.  ആ സമയം ഈ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്നതേയുള്ളൂ.

No comments: