Tuesday 11 November, 2008

ഹെല്‍മറ്റ് പരിശോധന

ഹെല്‍മറ്റ് വേട്ട: ആഭ്യന്തരമന്ത്രി ഇടപെടണം - ശിവന്‍കുട്ടി
തിരു: ഹെല്‍മറ്റ് പരിശോധന സംബന്ധിച്ച് ശിവന്‍കുട്ടി എം.എല്‍.എ. ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ ഒരു വിഭാഗം പോലീസുകാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പല നിലയിലുള്ള ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പരിശോധന നടത്തി പ്രതിദിനം 100 കേസെടുക്കുന്നതിനാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം കൊടുത്തിരിക്കുന്നതെന്ന് അറിയുന്നു. ഹെല്‍മറ്റ് പരിശോധനയാണ് ഏറ്റവും എളുപ്പം എന്നുള്ളതുകൊണ്ട് മറ്റെല്ലാ പരിശോധനയും ഉപേക്ഷിച്ച് ഹെല്‍മറ്റ് പരിശോധനയില്‍ മാത്രം വ്യാപരിക്കുന്നു. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് കുടുംബങ്ങള്‍ അടക്കമുള്ള ഇരു ചക്രവാഹനയാത്രക്കാരെ കൈകാര്യം ചെയ്യുന്നതെന്നും നിവേദനത്തില്‍ പറയുന്നു.
ദേശാഭിമാനി ദിനപത്രം നവംബര്‍ 11 തിരുവനന്തപുരം എഡിഷന്‍ പ്രാദേശികം പേജ് 3

Monday 10 November, 2008

ഓട്ടോറിക്ഷാക്കാരുടെ തോന്ന്യാസം

തിരുവനന്തപുരത്ത് അവധിദിവസത്തില്‍ (എന്‍െറ അനുഭവം) ഓട്ടോക്കാരെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചാല്‍ വലിയ മടിയാണ്. 'ഒതുക്കാന്‍ പോണ്, കഴിക്കാന്‍ പോണ്...' അങ്ങനെ ഒഴിവുകള്‍. പിന്നെന്തിനാ കൈകാണിക്കുമ്പോള്‍ നിര്‍ത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ മറുപടി പറഞ്ഞു. 'തമ്പാനൂരേക്ക് വരാന്‍ പറ്റില്ല അതുതന്നെ'. എന്തൊരു ധിക്കാരം. പിന്നെന്തിനാ ഇവന്‍മാര്‍ പെര്‍മിറ്റുമായി ഓടുന്നത്? പോലീസുകാര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. 'വല്ലപ്പോഴെങ്കിലും സിവിള്‍ ഡ്രസ്സില്‍ ഡ്യൂട്ടിക്കിറങ്ങണം. പാളയത്തുനിന്നോ കരമന നിന്നോ കിഴക്കേക്കോട്ടയില്‍ നിന്നോ തമ്പാനൂരേക്ക് സവാരി വിളിക്കണം. ഇങ്ങനെ അസൌകര്യം പറയുന്നവനെ കൈയോടെ പൊക്കി പെര്‍മിറ്റ് റദ്ദാക്കണം.' അതെങ്ങനെ, അണ്ണന്‍മാര്‍ക്ക് ഹെല്‍മറ്റ് പിടിക്കാനല്ലേ നേരമുള്ളൂ. ഒരു ഹെല്‍മറ്റ് തലയില്‍ ഉണ്ടായിരുന്നാല്‍ പിന്നെ ലൈസന്‍സും ഇന്‍ഷ്വറന്‍സും പുകപരിശോധനയും ഒന്നുംവേണ്ട. കാരണം ഹെല്‍മറ്റില്ലാത്തവരെ മാത്രമേ ഇപ്പോള്‍ പരിശോധനക്കായി തടയുന്നുള്ളൂ.

Saturday 8 November, 2008

ഹഹ ഹിഹി ഹൊ ഹൊ

ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. അറിഞ്ഞില്ലേ സുഹൃത്തുക്കളെ തിരുവനന്തപുരം പട്ടത്ത് പുതിയ ട്രാഫിക് പരിഷ്ക്കാാാാാാരം. ഇടതുവശത്ത് (കുറ്റം പറയരുതല്ലോ തിരുവന്തപുരത്തേക്ക് പോകുന്ന ഭാഗത്തും വരുന്ന ഭാഗത്തും) 'വേലി' കെട്ടിത്തിരിച്ച് വണ്ടികള്‍ വിടുന്നു. പഴയ പരിഭവങ്ങള്‍ക്കൊന്നും ഒരു ശമനവും ഇല്ല. അതുകണ്ടപ്പോള്‍ ചിരിച്ചുപോയതാണേ... ക്ഷമിച്ചുകള. (അവന്മാരുടെ ഒരു തൊലിക്കട്ടിയേ...)

മറ്റൊരുവിശേഷം കൂടിയുണ്ട്. പാളയത്ത് ഫൈന്‍ ആര്‍ട്ട്സ് കോളേജിനുമുന്നില്‍ കുത്തിക്കിളയ്ക്കുന്നുണ്ട്. 'അടിപ്പാത' യുണ്ടാക്കിയ പ്രശ്നങ്ങള്‍ തീര്‍ക്കാനാത്രെ...ഇപ്പോഴത്തെ വണ്‍വേ, ടൂവേ ആക്കാന്‍ പോകുകയാണെന്ന് കേട്ടു. എങ്ങനെ പരിഷ്ക്കരിക്കുന്നുവെന്ന് മുന്‍കൂട്ടി ജനങ്ങളെക്കൂടി അറിയിച്ച് അഭിപ്രായം തിരക്കിയാല്‍ എന്താ? അല്ലെങ്കില്‍ ഒരു 'ടെംപററി' അറേഞ്ചുമെന്‍റ് നടത്തി പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വിട്ടുനോക്കിയതിനുശേഷം പോരെ ഈ 'പെര്‍മനന്‍റ്' ട്രാഫിക് ഐലന്‍റ് നിര്‍മ്മാണം.

Thursday 6 November, 2008

ഹ ഹ ഹ ഹ ഹ

ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ